Advertisement

വിബ്‌ജ്യോര്‍ ഗ്രൂപ്പ് – സാമൂഹിക സംരംഭക വികസനത്തിന്റെ വിജയമാതൃക

ചെറുപ്പത്തിലേ ബിസിനസ് രംഗത്ത് തനതായ വ്യക്തിമുദ്ര പതിപ്പിച്ച ആളാണ് മലപ്പുറം ജില്ലയിലെ മഞ്ചേരി സ്വദേശി അലി മന്‍സൂര്‍ കൊടക്കാടന്‍. മലഞ്ചരക്ക് വ്യാപാരത്തില്‍ തുടങ്ങി കശുവണ്ടി വ്യവസായം, ഡയറി വ്യവസായം, കംപ്യൂട്ടര്‍ ഹാര്‍ഡ്വെയര്‍ സോഫ്ട്വെയര്‍ വിപണനം, റോബോട്ടിക് സാങ്കേതിക വിദ്യ പരിശീലനം, അലൂമി ഫാഷന്‍ പ്രൊഡക്ട് ഇംപോര്‍ട്ട് ആന്റ് എക്‌സ്‌പോര്‍ട്ട്, തുടങ്ങി നിരവധി ബിസിനസ് സംരംഭങ്ങള്‍ക്ക് അദ്ദേഹം നേതൃത്വം നല്‍കിയിട്ടുണ്ട്.

2016ലെ ഒരു മഞ്ഞുമാസത്തില്‍ വളരെ ശ്രദ്ധയോടെ തെരഞ്ഞെടുക്കപ്പെട്ട കൂട്ടുകാരെ വിളിച്ചുചേര്‍ത്ത് അലി മന്‍സൂര്‍ കൊടക്കാടന്‍ പുതിയ കുറച്ചു ആശയങ്ങളുമായി തന്റെ പുതിയ സംരംഭക മേഖലയിലേക്ക് പ്രവേശിക്കുകയായിരുന്നു. ഒറ്റ നോട്ടത്തില്‍ പലതും വിജയിപ്പിച്ചെടുക്കാന്‍ ദുഷ്‌കരമായി തോന്നിയെങ്കിലും ചര്‍ച്ചയിലേടെയും പഠനത്തിലൂടെയും യാത്രയിലൂടെയുമാണ് അവസാനം നിപ്പോള്‍ട്ട ഇന്നൊവേഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി യാഥാര്‍ഥ്യമാക്കുന്നത്.

ഒരുവര്‍ഷത്തെ നിരന്തര അന്വേഷണവും പഠനവും ഒത്തുചേരലും ചര്‍ച്ചയും യാത്രയും ടീമംഗങ്ങള്‍ക്കിടയിയിലെ പരസ്പര ബന്ധം ശക്തവും ദൃഢവുമാക്കി. കാരുണ്യവും വിട്ടുവീഴ്ചയും പകര്‍ന്നും പരസ്പരം ഉപദേശിച്ചും ഒരു കുടുംബം കണക്കെ അവര്‍ വളര്‍ന്നു. സിവില്‍ എഞ്ചിനീയര്‍ അറഫാത്ത് കാഞ്ഞിരക്കണ്ഠന്‍, മെക്കാനിക്കല്‍ എഞ്ചിനീയര്‍ കൊല്ലപറമ്പന്‍ അഷ്ഫാഖ്, കംപ്യൂട്ടര്‍ എഞ്ചിനീയര്‍ റിന്‍ഷാദ് കാരപ്പഞ്ചേരി, മാര്‍ക്കറ്റിങ് വിദഗ്ദന്‍ ശുഐബ് തെരീരി, കര്‍ഷകശ്രീ അവാര്‍ഡ് വരെ നേടിയ കലാകാരനും എഴുത്തുകാരനുമായ ബക്കര്‍ പട്ടണത്ത്, ഒളിപ്പുഴ സ്വദേശി സലീം കാക്കകണ്ടന്‍ എന്നിവരായിരുന്നു ടീമംഗങ്ങള്‍.

2017 ഡിസംബര്‍ 23 നാണ് നിപ്പോള്‍ട്ട ഇന്നൊവേഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി റെജിസ്റ്റര്‍ ചെയ്യപ്പെടുന്നത്. ഇന്ന് ഈ കമ്പനിയുടെ കീഴില്‍ പട്ടണ വിശേഷം ടിവി എന്ന യൂട്യൂബ് ചാനല്‍, സെവന്‍ഡേയ്‌സ് കമ്മ്യൂണിക്കേഷന്‍ എല്‍എല്‍പി, നിപോള്‍ട്ട ബില്‍ഡേഴ്‌സ് ആന്റ് ഡെവലപേഴ്‌സ്, നിപോള്‍ട്ട മീഡിയ, ഗ്രീന്‍ഡെയില്‍ എല്‍എല്‍പി, നിപോള്‍ട്ട അഗ്രോ ഇന്‍ഡസ്ട്രീസ് എല്‍എല്‍പി, ബെല്‍ഗാവി പ്രോട്ടീന്‍സ് പ്രൈവറ്റ് ലിമിറ്റഡ്, ഫിന്‍ടെക് കമ്പനികളായി വിബ്‌ജ്യോര്‍ നിധി ലിമിറ്റഡ്, വിബ്‌ജ്യോര്‍ നിത്യ നിധി ലിമിറ്റഡ്, വിബ്‌ജ്യോര്‍ സമ്പാദ്യ ഫിന്‍സെര്‍വ്, കൂട്ടിലങ്ങാടി നിധി ലിമിറ്റഡ്, നിപോള്‍ട്ട നിധി ലിമിറ്റഡ് എന്നീ സ്ഥാപനങ്ങള്‍ ഇന്ത്യയിലും വിദേശത്ത് വിബ്‌ജ്യോര്‍ ഡബ്ലിയുഎല്‍എല്‍(ബെഹ്‌റിന്‍), എച്ച്എംടി സീഫുഡ് (ശ്രീലങ്ക) എന്നീ സ്ഥാപനങ്ങളും മലയാളികളുടെ അഭിമാനമായി തലഉയര്‍ത്തി നില്‍ക്കുന്നു.

സമൂഹത്തോടുള്ള ബാധ്യത നിറവേറ്റുന്ന, കാലത്തിന് ഏറ്റവും ആവശ്യമുള്ളതും പുതുമയാര്‍ന്നതുമായ സംരഭങ്ങള്‍ തുടങ്ങുകയായിരുന്നു നിപോള്‍ട്ട ഗ്രൂപ്പിന്റെ ലക്ഷ്യം. രാവിലെ എഴുന്നേറ്റാല്‍ ഉടന്‍ ഒരു കട്ടന്‍ ചായയും പത്രം വായനയുമാണ് മലയാളിയുടെ ശീലം. പക്ഷേ അക്രമവാര്‍ത്തകളുടെ അതിപ്രസരം നിറച്ചെത്തുന്ന പത്രങ്ങള്‍ അതിരാവിലെ പകര്‍ന്നുനല്‍കുന്ന നെഗറ്റീവ് വൈബില്‍നിന്നുള്ള മോചനം എന്നനിലയിലാണ് നന്മകളെയും നന്മമരങ്ങളെയും സമൂഹത്തില്‍ നന്മ ഉദ്ദേശിച്ച് ചെയ്യുന്ന കര്‍മ്മങ്ങളെയും വേണ്ടത്ര പ്രാധാന്യതോടെ ലൈംലൈറ്റില്‍ കൊണ്ടുവന്ന് പോസിറ്റീവ് വൈബിലേക്ക് സമൂഹത്തെ നയിക്കുക എന്ന ലക്ഷ്യത്തോടെ മഞ്ചേരി കേന്ദ്രമാക്കി പട്ടണവിശേഷം എന്ന പേരില്‍ ഒരു ആഴ്ചപത്രം ആരംഭിച്ചത്.

മഞ്ചേരിയിലെ വനിതാ മാധ്യമരംഗത്തെ ഒറ്റപ്പെട്ട ശബ്ദമായ കൃഷ്ണകുമാരി ടീച്ചര്‍ ആയിരുന്നു എഡിറ്റര്‍ ആയി ഉണ്ടായിരുന്നത്. ആരോഗ്യപരമായ കാരണങ്ങളാല്‍ അധിക കാലം അവര്‍ക്ക് തുടരാനായില്ല. അതിനുശേഷം മഹേഷ് പെരിന്തല്‍മണ്ണ, ഷഫീക്ക് ചുണ്ടക്കാടന്‍, മഹബൂബ് കാവനൂര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
എല്ലാ ഞായറാഴ്ചയും മഞ്ചേരിയന്‍സിന്റെ വീട്ടുപടിക്കല്‍ സൗജന്യമായി പത്രം എത്തി. മഞ്ചേരിക്കാര്‍ക്ക് വേണ്ട വാര്‍ത്തകളും വിശേഷങ്ങളും മാര്‍ക്കറ്റിലെ പുതിയ ഓഫറുകളും സാധ്യതകളും സവിസ്തരം പത്രത്താളുകളില്‍ ഇടം പിടിച്ചു. മുഴുവന്‍ വീടുകളിലേക്കും സൗജന്യമായി പത്രം എത്തിക്കാന്‍ ആവശ്യമായ വിതരണ സംവിധാനം ഒരുക്കാന്‍ കമ്പനി ശ്രദ്ധിച്ചു. ഓരോ വാര്‍ഡുകളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട ആളുകള്‍ക്ക് പ്രത്യേക പരിശീലനം നല്‍കി വളരെ വേഗത്തില്‍ കമ്പനി ഈ ഉദ്യമത്തില്‍ വിജയിച്ചു. ഇരുപത്തിയയ്യാരത്തില്‍ അധികം കോപ്പിയാണ് പട്ടണവിശേഷം ഓരോ ആഴ്ചയും വിതരണം നടത്തിയത്. കോവിഡിന്റെ വരവോടെ പത്രം വിതരണം ചെയ്യാന്‍ കഴിയാത്ത സാഹചര്യത്തില്‍ ഡിജിറ്റല്‍ രൂപത്തിലേക്ക് മാറ്റി ഓരോരുത്തരുടെയും മൊബൈലിലേക്ക് എത്തിച്ചു കൊടുത്തു. 2021 ആയപ്പോഴേക്കും ഡിജിറ്റല്‍ പ്രിന്റ് മോഡലില്‍ നിന്നും കൂടുതല്‍ ദൃശ്യ വിരുന്നൊരുക്കി യൂട്യൂബ് ചാനലാക്കി മാറി.

മഞ്ചേരിയിലെ മാധ്യമ മേഖലയിലെ നിറസാന്നിധ്യമായ സാലിഹിന്റെ നേതൃത്വത്തില്‍ ഈ സംരഭം വിജയകരമായി മുന്നോട്ട് നീങ്ങുന്നു. Ad idam എന്ന ബ്രാന്‍ഡിങ്ങില്‍ അഡ്വര്‍ടൈസിംഗ് സ്ഥാപനവും ഏറ്റവും ആധുനികമായ ഒരു മീഡിയ അക്കാദമിയും കമ്പനി ഇതിന്റെ ഭാഗമായി ആരംഭിച്ചു. ഇതിനോടകം നൂറിലധികം പ്രൊഫഷണലുകളെ കൈരളിക്ക് സംഭാവന ചെയ്യാന്‍ ഈ സ്ഥാപനത്തിന് കഴിഞ്ഞു. മാധ്യമ മേഖലയിലേക്ക് ഈ അക്കാദമിയില്‍ നിന്നും ശിക്ഷണം കിട്ടിയ മികച്ച ഒരു നേതൃനിരയെയും നമുക്ക് പ്രതീക്ഷിക്കാം.

സാമ്പത്തിക രംഗത്തെ ക്രയവിക്രയങ്ങളില്‍ വലിയ മാറ്റങ്ങള്‍ക്ക് നേതൃത്വം നല്‍കിക്കൊണ്ടാണ് 2018ല്‍ വിബ്‌ജ്യോര്‍ ഫിന്‍ടെക് സ്ഥാപനങ്ങള്‍ നിലവില്‍ വന്നത്. വളരെ ചുരുങ്ങിയ കാലം കൊണ്ടുതന്നെ അഞ്ച് സിസ്റ്റര്‍ കമ്പനികളും അമ്പതിനായിരത്തില്‍ അധികം കസ്റ്റമേഴ്സുമായി സാമ്പത്തിക മേഖലയില്‍ ഒരു വേറിട്ട അനുഭവമായി മാറാന്‍ കമ്പനിക്ക് സാധിച്ചു. എടവണ്ണ സ്വദേശിയായ നിംഷിദ് റൗഫ് ജനറല്‍ മാനേജരായി ചാര്‍ജ് എടുത്തതോടെ വിബ്‌ജ്യോര്‍ കൂടുതല്‍ ജനകീയമായി. മഞ്ചേരിയിലും പരിസരത്തുമുള്ള മുഴുവന്‍ കുടുംബങ്ങളെയും വിബ്‌ജ്യോറുമായി കൂട്ടിച്ചേര്‍ക്കാന്‍ അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ വലിയ ഒരു ടീമിനെ തന്നെ കെട്ടിപ്പടുത്തു.

സാമ്പത്തിക രംഗത്ത് പലിശ കാരണം ബാങ്കിങ് മേഖലയിലേക്ക് പ്രവേശിക്കാത്ത ഒട്ടനവധി കുടുംബങ്ങളെ രാജ്യത്തിന്റെ സാമ്പത്തിക മുന്നേറ്റങ്ങളില്‍ പങ്കാളികളാകാന്‍ വിബ്‌ജ്യോര്‍വഴി സാധിച്ചു. കേരളത്തിന്റെ എല്ലാ ചെറുകിട പട്ടങ്ങളിലും വിബ്‌ജ്യോര്‍ സാന്നിധ്യമായി മാറാന്‍ പോകുന്ന സന്തോഷവാര്‍ത്ത 2025-26 വര്‍ഷത്തെ വാര്‍ഷിക ജനറല്‍ ബോഡിയില്‍ മാനേജ്‌മെന്റ് പ്രഖ്യാപിച്ചു.

2018ലെല ഫിഫ ലോകകപ്പ് ഫുട്‌ബോള്‍ മഞ്ചേരിയില്‍ വലിയ സ്‌ക്രീന്‍ ഒരുക്കി കസേരയും പന്തലും സജ്ജമാക്കി ദൃശ്യ വിരുന്നൊരുക്കി കൊണ്ടാണ് ഇവന്റ് മാനേജ്‌മെന്റ് കമ്പനിയായ നിപോള്‍ട്ട മീഡിയ ആന്റ് ഇവന്റ്‌സ് പിറക്കുന്നത്. റഷ്യയിലെ ഉദ്ഘാടന മത്സരം നടന്ന ലുഷ്നിക്കി സ്റ്റേഡിയത്തിന്റെ പേരുതന്നെ ഫുട്‌ബോള്‍ വിരുന്നൊരുക്കിയ മഞ്ചേരിയിലെ സ്റ്റേഡിയത്തിനും നല്‍കിയതുള്‍പ്പടെ പ്രമുഖ പത്രങ്ങളില്‍ എല്ലാം വലിയ വാര്‍ത്താപ്രാധാന്യം നേടിയത് ഓര്‍ക്കുന്നു. ഇന്ന് ബിഗ് സ്‌ക്രീന്‍ ഡിസ്‌പ്ലേ മേഖലയില്‍ കേരളത്തിലെ മുന്‍ നിരയില്‍ അറിയപ്പെടുന്ന എജന്‍സിയാണ് ഈ സ്ഥാപനം.

മാലിന്യ സംസ്‌കരണ മേഖലയില്‍ ആരംഭിച്ച വ്യവസായമാണ് കമ്പനിക്ക് പുതിയ വളര്‍ച്ച നല്‍കിയത്. കോഴി മാലിന്യം സംസ്‌കരിച്ചു അതില്‍ നിന്നും മീറ്റ് മീല്‍ ഉണ്ടാക്കുന്ന കമ്പനിയാണ് ഗ്രീന്‍ഡെയില്‍ അഗ്രോപാര്‍ക്ക്. കോഴി മാലിന്യം ആളില്ലാത്ത വഴികളിലും പാടത്തും പറമ്പിലും നിക്ഷേപിച്ചു ദുര്‍ഗന്ധം സഹിച്ചു നടക്കേണ്ട ഗതികേടില്‍നിന്നും കേരളത്തെ രക്ഷിക്കാന്‍ ഇറങ്ങിപ്പുറപ്പെട്ട ആദ്യത്തെ അഞ്ച് കമ്പനികളില്‍ ഒന്ന് ഈ സ്ഥാപനം ആയിരുന്നു. കൂടാതെ മഞ്ചേരിയില്‍ തന്നെ നിപോള്‍ട്ട അഗ്രോ ഇന്‍ഡസ്ട്രീസ് എന്ന മറ്റൊരു കമ്പനികൂടി പ്രവര്‍ത്തനം ആരംഭിച്ചു. കര്‍ണാടകയില്‍ ബെല്‍ഗാവിയില്‍ 12 കോടിയിലധികം രൂപ മുതല്‍ മുടക്കി ആരംഭിച്ച കോഴി മാലിന്യ സംസ്‌കരണ യൂണിറ്റാണ് കൂട്ടത്തില്‍ വലിയ മുതല്‍ മുടക്കുള്ള സംരംഭം. രാജ്യത്തിന്റെ ഖരമാലിന്യ നിര്‍മാര്‍ജന പ്രവര്‍ത്തനത്തില്‍ വലിയ പങ്കു വഹിക്കാന്‍ ഇത് വഴി കമ്പനിക്ക് സാധിക്കുന്നു. വളരെ വ്യവസ്ഥാപിതമായും ശാസ്ത്രീയമായും പ്രവര്‍ത്തിക്കുന്ന ഈ കമ്പനികള്‍ക്ക് പലതരത്തിലുള്ള അംഗീകാരങ്ങളും ലഭിച്ചിട്ടുണ്ട്.

വ്യവസായങ്ങളോട് കേരളത്തിലെ ജനങ്ങള്‍ക്കുള്ള മനോഭാവമാണ് കേരളത്തില്‍ വ്യവസായ വളര്‍ച്ച മന്ദഗതിയിലാകാന്‍ കാരണം. തീര്‍ച്ചയായും ഓരോ സംസ്ഥാനവും നിലനില്‍ക്കുന്നതുതന്നെ വ്യവസായത്തെയും കൃഷിയെയും ആശ്രയിച്ചാണ്. ശ്രീലങ്കയില്‍ ആരംഭിച്ച എച്ച്എംവൈ സീഫുഡ് പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരിലുള്ള കമ്പനി അമേരിക്കയിലേക്കും യൂറോപ്പിലേക്കും ഞണ്ട് കയറ്റുമതി ചെയ്യുന്ന സ്ഥാപനമാണ്. നിപോള്‍ട്ട കമ്പനി പുതുതായി ആരംഭിച്ച ഈ സംരംഭം 2024 നവംബറിലാണ് പ്രവര്‍ത്തനം ആരംഭിച്ചത്. ജീവനുള്ള ഞണ്ടുകളെ സംസ്‌കരിച്ചു പാസ്ചുറൈസ് ചെയ്ത് ഇറച്ചി വേര്‍പ്പെടുത്തി ക്ലീനിങ് ചെയ്താണ് എക്‌സ്‌പോര്‍ട്ട് ചെയ്യുന്നത്. ഇതോടനുബന്ധിച്ച് വിബ്‌ജ്യോര്‍ ഡബ്ലിയുഎല്‍എല്‍ എന്ന സ്ഥാപനം ബഹ്‌റൈനില്‍ ആരംഭിച്ചു. കമ്പനി ആറുമാസം പിന്നിട്ടപ്പോഴേക്കും 12 കോടി വിറ്റുവരവ് രേഖപ്പെടുത്തി. ഇന്ന് പ്രതിമാസം രണ്ടു കണ്ടെയ്‌നര്‍ വീതം അമേരിക്കയിലേക്ക് എക്‌സ്പോര്‍ട്ട് ചെയ്യുന്നു. രുചിയില്‍ വരേണ്യ ശ്രേണിയിലുള്ള ഞണ്ടാണ് ശ്രീലങ്കന്‍ സ്പീഷീസ്. ശ്രീലങ്കന്‍ ക്രാബ് മീറ്റ് എക്‌സ്‌പോര്‍ട്ടേഴ്സില്‍ ഈ സ്ഥാപനം കുറഞ്ഞ കാലം കൊണ്ട് ഒന്നാമതായി.

വ്യത്യസ്തങ്ങളും നൂതനവും സര്‍വോപരി സമൂഹം നേരിടുന്ന പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരവുമായാണ് എല്ലാ കമ്പനികളും നിപോള്‍ട്ടയുടെ കീഴില്‍ ആരംഭിച്ചത്. ഫിന്‍ടെക് കമ്പനികള്‍ മറ്റുള്ള കമ്പനികളെക്കാള്‍ ജനകീയമായതിനാല്‍ വിബ്‌ജ്യോര്‍ ഗ്രൂപ്പ് ഓഫ് കമ്പനീസ് എന്നാണ് പൊതുവെ അറിയപ്പെടുക.

മഞ്ചേരിയില്‍ സ്വന്തമായി പതിനയ്യായിരം സ്‌ക്വയര്‍ഫീറ്റ് വിസ്തീര്‍ണമുള്ള അഞ്ചുനില ബില്‍ഡിങ് ആണ് കമ്പനിയുടെ കോര്‍പ്പറേറ്റ് ആസ്ഥാനം. പ്രസ്തുത ബില്‍ഡിങില്‍ വിശാലമായ ഒരു ഓഡിറ്റോറിയവും ഉള്‍പ്പെടുന്നു. കുറഞ്ഞ കാലം കൊണ്ട് മലപ്പുറം ജില്ലയിലെ എണ്ണം പറഞ്ഞ സംരംഭങ്ങളായി മാറാന്‍ ഈ സ്ഥാപനങ്ങള്‍ക്ക് കഴിഞ്ഞു. കൂടുതല്‍ മേഖലകളിലേക്ക് ഇനിയും വ്യാപിക്കാന്‍ കമ്പനി ഒരുങ്ങുന്നത്തിന്റെ സൂചനകളും ചെയര്‍മാന്‍ നല്‍കിക്കഴിഞ്ഞു.

നമ്മുടെയൊക്കെ നാടുകളില്‍ ഒരുപാട് സ്ഥാപനങ്ങള്‍ ഉണ്ടാവും. എന്നാല്‍ അതില്‍ എത്ര സ്ഥാപനങ്ങള്‍ ആ നാട്ടിലെ ആളുകളുടെ അഭിവൃദ്ധിക്ക് വേണ്ടി നിലകൊള്ളുന്നുണ്ട് എന്ന് വിലയിരുത്തിയാല്‍, വളരെ ചുരുക്കമായിരിക്കും. മലപ്പുറം ജില്ലയിലെ വികസിത പട്ടണമായ മഞ്ചേരിയുടെ ഹൃദയഭാഗത്ത് നാടിന്റെ അഭിവൃദ്ധിക്ക് വേണ്ടി പിറവിയെടുത്ത സ്ഥാപനമാണ് വിബ്ജിയോര്‍ എന്ന ഫിന്‍ ടെക് കമ്പനി. പേരുപോലെതന്നെ ഏഴുനിറങ്ങള്‍ ചേര്‍ന്ന മഴവില്ലുപോലെ ഓരോ മനുഷ്യന്റെയും ജീവിതത്തില്‍ നിറങ്ങള്‍ പകരാനും ആവശ്യങ്ങള്‍ നിറവേറ്റാനും ഉതകുന്ന വിധത്തില്‍ എല്ലാവിധ സഹായങ്ങളും സ്‌കീമുകളും ലഭ്യമാണ്. പലിശരഹിത വായ്പ ലഭ്യമാക്കുക എന്നതാണ് പ്രഥമ ലക്ഷ്യം.

2016ലാണ് വിബ്ജിയോര്‍ എന്ന സംരംഭത്തിനുള്ള ചിന്തക്ക് തുടക്കമാവുന്നത്. പലിശയുടെ നീരാളി കൈകളില്‍ കുടുങ്ങി കേരളത്തില്‍ ആത്മഹത്യ വര്‍ധിച്ച സമയം. അക്കാലത്ത് പട്ടണവിശേഷം പത്രത്തില്‍ വന്ന വാര്‍ത്ത മാനേജ്‌മെന്റിനെ വല്ലാതെ സ്വാധീനിച്ചു. ഈയൊരു വാര്‍ത്തയാണ് വിബ്ജിയോര്‍ എന്ന വലിയൊരു സംരംഭം തുടങ്ങാന്‍ വഴിത്തിരിവായത്. അന്ന് ചര്‍ച്ച ചെയ്ത ഒരു കൂട്ടം ആളുകളാണ് ഇന്ന് ഈ സ്ഥാപനത്തിന്റെ അമരക്കാര്‍.

ലോണ്‍ എടുക്കുന്ന ആളുകള്‍ക്ക് ഒട്ടും നഷ്ടം വരാത്ത രീതിയില്‍ ആവശ്യങ്ങള്‍ മനസ്സിലാക്കി തുക നല്‍കുക എന്നതാണ് പ്രഥമ ലക്ഷ്യം. ഇന്ന് അഞ്ച് സബ് കമ്പനികളിലായി നൂറിലധികം ജീവനക്കാര്‍ ജോലി ചെയ്തു വരുന്ന വലിയൊരു സംരംഭമായി ഇത് മാറിക്കഴിഞ്ഞു.

സ്ഥിരത നമ്മുടെ ലോകത്തില്‍ അത്യന്തം പ്രധാനപ്പെട്ടതാണ്. കാരണം അത് ലോകത്തിന്റെ അഖണ്ഡതയും എല്ലാ മനുഷ്യരുടെയും ജീവിതനിലവാരവും മെച്ചപ്പെടുത്താന്‍ സഹായിക്കുന്നു. ഐക്യരാഷ്ട്രസഭയുടെ 2030 അജണ്ട ഒരു ആഗോള ആഹ്വാനമാണ്. ലോകമെമ്പാടുമുള്ള സ്ഥിരതയുള്ള വികസനം സാധ്യമാക്കുക എന്നതാണ് ലക്ഷ്യം. ഈ ആജണ്ടയിലെ 17 സ്ഥിരതയുള്ള വികസന ലക്ഷ്യങ്ങള്‍ പരസ്പരം ബന്ധപ്പെട്ടു നില്‍ക്കുന്നവയും വിഭജിക്കാനാവാത്തവയും ആണ്. ഇവ ആഗോള വികസനത്തിന്റെ സാമ്പത്തിക, സാമൂഹ്യ, പരിസ്ഥിതിയുമായി ബന്ധപ്പെട്ട് സമത്വം പുലര്‍ത്തുന്നു.

സ്ഥിരതയുള്ള വികസനം, അഥവാ സ്ഥിരത പൂര്‍ണമാകുന്നത് സാമൂഹ്യ നീതി നിലനിര്‍ത്തുന്ന സമയത്താണ്. ഒരു സമൂഹത്തില്‍ വരുമാന അസമത്വം നിലനില്‍ക്കുന്നുവെങ്കില്‍, അത് സാമൂഹ്യ അസന്തുലിതാവസ്ഥക്ക് കാരണമാകുന്നു. അതുകൊണ്ട് പലിശ നിലനില്‍ക്കുന്നിടത്ത് സാമൂഹ്യ നീതി കൈവരിക്കാന്‍ കഴിയില്ല. പലിശ നിരക്കുകളില്‍ ഉണ്ടാകുന്ന മാറ്റങ്ങള്‍ വരുമാന വ്യത്യാസത്തില്‍ അശാസ്ത്രീയമായ മാറ്റങ്ങള്‍ക്കും അതിനൊത്ത് സാമൂഹ്യ നീതിയെയും ബാധിക്കുന്നു.

മിക്ക മതങ്ങളും ആദ്യം മുതല്‍ പലിശയിലുള്ള ഇടപാടുകളെ നിരോധിച്ചിരുന്നു, കാരണം അതിന്റെ മനുഷ്യരിലേക്ക് ഉള്ള ദോഷം അതീവ ഭയാനകമാണ്. ക്യാപിറ്റലിസം പോലുള്ള പലിശയുടെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന സാമ്പത്തിക സംവിധാനങ്ങള്‍ ആഗോളവല്‍ക്കരണത്തെയും സ്വകാര്യവല്‍ക്കരണത്തിന്റെയും കാലഘട്ടത്തില്‍ വളര്‍ന്നുവെങ്കിലും ചരിത്രം തെളിയിക്കുന്നത് പലിശാധിഷ്ഠിത സാമ്പത്തിക സംവിധാനങ്ങള്‍ മനുഷ്യ ചരിത്രത്തില്‍ തന്നെ പല സാമൂഹ്യ ദോഷങ്ങള്‍ക്കും കാരണമായിട്ടുണ്ട് എന്നതാണ്. പലിശ സമ്പദ്വ്യവസ്ഥ സാമൂഹ്യ സാമ്പത്തിക വളര്‍ച്ചയ്ക്ക് കേടുപാടുകള്‍ സൃഷ്ടിക്കുകയും മനുഷ്യരുടെ ഇടയില്‍ വിവേചനം ഉണ്ടാക്കുകയും ചെയ്യുന്നു. ഈ കാരണങ്ങള്‍ മൂലമാണ് ഇസ്ലാമിക വിശ്വാസത്തില്‍ ഈ രീതി നിരോധിച്ചിട്ടുള്ളത്.

ഇന്നത്തെ കാലത്ത്, പലിശാധിഷ്ഠിത സാമ്പത്തികരീതി സ്വീകരിക്കുന്ന നൂതന ബാങ്കുകള്‍ സാമൂഹ്യ ഉത്തരവാദിത്വത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കുന്നില്ല. അവയുടെ ലക്ഷ്യം മനുഷ്യനെ ചൂഷണം ചെയ്ത് കൂടുതല്‍ ലാഭം നേടുക എന്നതാണ്. ചെറിയ തോതില്‍ ഇവര്‍ സാമൂഹ്യ പദ്ധതികളില്‍ നിക്ഷേപം നടത്തുന്നുണ്ടെങ്കിലും, പലിശയുടെ അടിസ്ഥാനത്തിലുള്ള സാമ്പത്തികരീതി സമൂഹത്തിന്റെ വികസനത്തിന് പ്രധാന തടസ്സമായി തുടരുന്നു.

എന്നാല്‍ വിബ്ജിയോര്‍ ഇതില്‍നിന്നെല്ലാം തികച്ചും വ്യത്യസ്തമാണ്. നീതിയുക്തമായ സാമ്പത്തിക സംവിധാനമായാണ് വര്‍ത്തിക്കുന്നത്. പലിശരഹിത വായ്പ നല്‍കി അതുവഴി ഒരു നാട്ടിലെ സമൃദ്ധി നിലനിര്‍ത്തുക എന്നതാണ് വിബ്ജിയോര്‍ പ്രധാന ലക്ഷ്യമായി കാണുന്നത്. നിരവധി വ്യക്തിഗത ആവശ്യങ്ങള്‍ക്കും, ബിസിനസ് ആവശ്യങ്ങള്‍ക്കും ലോണ്‍ നല്‍കുന്നത് വഴി നാട്ടിലെ സമൃദ്ധിയും സമ്പത്തും കാത്തുസൂക്ഷിക്കാന്‍ മാനേജ്‌മെന്റ് ഉള്‍പ്പെടെ പ്രത്യേക ശ്രദ്ധനല്‍കുന്നുണ്ട്.

വായ്പകള്‍ സ്വീകരിച്ചുകൊണ്ട് ഒരുപാട് ആളുകള്‍ വാഹനങ്ങള്‍ വാങ്ങി, വീട് നിര്‍മ്മിച്ചു, വിവാഹങ്ങള്‍ നടത്തി, ബിസിനസ് മെച്ചപ്പെടുത്തി. വിദ്യാഭ്യാസ വായ്പകള്‍ വഴി നിരവധി ആളുകളുടെ വിദ്യാഭ്യാസം കൃത്യമായി നടന്നു പോകുന്നുണ്ട്. ഒരു നാട്ടിലെ ഓരോരുത്തരുടെയും ആവശ്യങ്ങള്‍ നിറവേറുന്നത് വഴി ഒരു നാട്ടിലെ സമൃദ്ധി സാധ്യമാകുന്നു എന്നുകൂടി വേണമെങ്കില്‍ പറയാം. ഒരു നാട്ടിലെ സമൃദ്ധിയുടെ ഭാഗമാകുന്നതിനായി ഈ സ്ഥാപനം ഓരോരുത്തരുടെയും കൂടെ നില്‍ക്കുന്നു. ആവശ്യമുള്ള വായ്പകള്‍ നല്‍കുന്നു. സാമ്പത്തിക സുസ്ഥിരമായ ഒരു ആശയം ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് നാടിന്റെ വികസനത്തിനും സമാധാനപരമായ സഹവര്‍ത്തിത്വത്തിനും വഴിയൊരുക്കുകയും ചെയ്യുന്നു.